പെരുമ്പുഴയിൽ മോഷ്ടാക്കൾ വിലസുന്നു
രണ്ടു മാസമായി മോഷ്ടാക്കൾ പെരുമ്പുഴ ഭാഗത്ത് തമ്പടിച്ച് പണവും സ്വർണവും കവർന്നിട്ടും പ്രതികളെ പിടികൂടാനോ തൊണ്ടിമുതലുകൾ കണ്ടെത്താനോ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. പെരുമ്പുഴ ആശുപത്രിക്ക് സമീപം അധ്യാപക ദമ്പതികളുടെ വീട്ടിൽനിന്ന് ലക്ഷം രൂപയും അഞ്ച് പവനും കവർന്നു. നൂറ് മീറ്റർ അകലെ രണ്ട് വീടുകളിലും റേഡിയോ ജങ്ഷനിലെ വീട്ടിലും മോഷണം നടന്നിരുന്നു. ഒടുവിലായി ഞായറാഴ്ച രാത്രിയിൽ പെരുമ്പുഴ ഗവ. എൽ.പി.എസിന് പിറകുവശത്ത് അശ്വതിയിൽ വിശ്വംഭരെൻറ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിെൻറ സിറ്റ് ഔട്ട് ഗ്രില്ലിെൻറ പൂട്ടു അറുത്ത് മുൻ ഭാഗത്തെ കതകിെൻറ പൂട്ടും തകർത്ത മോഷ്ടാക്കൾ അലമാരയും മേശയും കുത്തിത്തുറന്നു. ഇവിടെനിന്ന് പണവും സ്വർണവും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.
രണ്ടു മാസത്തിനിടെ നടന്ന മോഷണങ്ങൾക്കെല്ലാം സമാന സ്വഭാവമാണുള്ളത്. മുഴുവൻ മോഷണങ്ങളും നടന്നത് ആളില്ലാത്ത വീടുകളിലായിരുന്നു. അവസാനമായി മോഷണ ശ്രമം നടന്ന വീട്ടിലെ ഗൃഹനാഥൻ വിശ്വംഭരൻ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീടു പൂട്ടി വീട്ടുകാർ ആശുപത്രിയിലായിരുന്ന സമയത്താണ് മോഷ്ടാക്കൾ എത്തിയത്
Similar incidents happening again and again..No strong actions taken yet
മറുപടിഇല്ലാതാക്കൂ